തോന്നല്‍ തോന്നലിനെ പ്രസവിച്ചു.
ആശങ്കകള്‍ ആശങ്കകളെ.
പേടി പേടിയെ.
വേദനകള്‍ വേദനകളെ.
പ്രണയം മാത്രം പക്ഷേ, രീതി തെറ്റിച്ചു.
ചിലപ്പോള്‍ മച്ചിയായി.
മറ്റുചിലപ്പോള്‍ ചാപിള്ളകളെ മാത്രം പ്രസവിച്ചു.
* * * *
പതിനാറാംനിലയുടെ മുകളില്‍ നിന്നും
താഴേക്കു ചാടാമെന്നുകരുതി.
നോക്കുമ്പോള്‍
“മരണം മരണം“ എന്നെഴുതിയിരിക്കുന്നു.
എങ്കില്‍ മുകളിലേക്കു കയറാമെന്നോര്‍ത്തു.
അപ്പോള്‍ “പ്രണയം പ്രണയം” എന്നെഴുതിയിരിക്കുന്നു.
രണ്ടിനോടും ഭയമാകയാല്‍
പുറപ്പെട്ടില്ല.
* * * *
സ്നേഹിക്കുന്നുവെന്ന്
നിന്നെ ഞാന്‍ തെറ്റിദ്ധരിപ്പിക്കുന്നു.
സ്വപ്നങ്ങളില്‍ കുത്തിക്കൊല്ലുന്നു.
രഹസ്യമായി വെറുക്കുന്നു.
ഹാ, എന്തൊരു സുഖം!
ആർത്തനാദം പോലെ പായുന്നു ജീവിതം!
ReplyDeleteഅഭിനയിച്ചു ഫലിപ്പിക്കുന്ന രതിമൂര്ച്ഛകളാണ് ജീവിതം!
ReplyDeleteകവിതകളുടെ ഉഷ്ണമേഖലയാണല്ലോ!
മരണത്തിലേക്കു ചാടാം കുട്ടീ.
ReplyDeleteതാരതമ്യേന അതാണു കുഴപ്പക്കുറവ്.
മറ്റേതു ഭയാനകം.
ഞാന്‍ രശ്മിയുടെ കവിതകളുടെ ഇഷ്ടക്കാരിയാണു.
ആശംസകള്‍